പ്രവാചകത്വം
നാല്പതാം വയസ്സിലാണ് മുഹമ്മദ് (സ)ക്ക്പ്രവാചകത്വം ലഭിക്കുന്നത്. അക്കാലത്ത്മക്കക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരുസമ്പ്രദായമായിരുന്നു തങ്ങളുടെ ഏതെങ്കിലുംപ്രത്യേക കാലയളവില് എവിടെയെങ്കിലുംപോയിരുന്ന് ഏകാന്ത ധ്യാന നിമഗ്നനാകല്‍. മുഹമ്മദ് (സ) തെരഞ്ഞെടുത്തത്ജബലുന്നുറിലെ ഹിറാഗുഹയാണ്. ആദ്യമാദ്യംറമളാനില്‍ മാത്രമായിരുന്നു തന്റെധാന്യമെങ്കിലും പ്രായംനാല്പതോടടുത്തപ്പോള് അവിടന്ന്മുഴുസമയവും സന്യാസത്തില് ലയിച്ചിരുന്നു.
ദിവ്യ വെളിപാട്.
ഒരിക്കലവിടന്ന് ഹിറാഗുഹയില്ധ്യാനനിമഗ്നനായിരിക്കുമ്പോള് ഒരു ഭീകരരൂപം വന്ന് കൊണ്ട് പറഞ്ഞു: വായിക്കുക. നിരക്ഷരനായിരുന്നതിനാല്‍ മുഹമ്മദ്(സ)പ്രതികരിച്ചു: ഞാന്‍വായിക്കുനറിയുന്നവനല്ല. ഏതാനുംപ്രാവിശ്യം ഇതാവര്‍ത്തിച്ച ശേഷം മുഹമ്മദ്(സ)യെ ആശ്ലേഷിച്ച് കൊണ്ട് ആരൂപംപ്രവാചകരെ ഓതിക്കേള്‍പിച്ചു. സൃഷ്ടികര്‍മംനടത്തിയ നിന്റെ നാഥന്റെനാമഥേയത്തില്‍ നീവായിക്കുക. അവന്‍ മനുഷ്യനെമാംസപുണ്ഡത്തില്‍ നിന്ന് പടച്ചു. നീവായിക്കുക. പേന കൊണ്ട് (എഴുതാന്‍) പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുത്തമനാണ്. അവന്‍ മനുഷ്യനെ അറിയാത്ത കാര്യങ്ങള്പഠിപ്പിച്ചവനാണ്.(അലഖ് 1-5). മുഹമ്മദ്(സ)യുടെ പ്രവാചകത്വത്തിന്റെപ്രാരംഭമായിരുന്നു ഈ സംഭവം.
അനന്തരം പരിഭ്രമ ചിത്തനായി വീട്ടില്മടങ്ങിയത്തിയ മുഹമ്മദ് (സ)യെ ഖദീജബീവി ആശ്വസിപ്പിച്ചു. മഹതി പറഞ്ഞു: കുടുംബ ബന്ധം പുലര്തത്തുകയുംഅശരണരെ സഹായിക്കുകയും ചെയ്യുന്നഅങ്ങയെ ദൈവം ഒരിക്കലുംകൈവിടുകയില്ല. ഇരുവരും വേദപണ്ഡിതനായ വറഖതുബ്നുനൗഫലിന്റെയടുത്ത് ചെന്ന് ആന്വേഷിച്ചു. അദ്ദേഹംപറഞ്ഞു: പ്രവാചകത്വവമായി മുമ്പ്മൂസാ(അ) യെ സമീപിച്ച അതേ ജീബ്രീല്തന്നെയാണ് മുഹമ്മദി (സ)നുംപ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നീട്സുറത്തുമുസ്സമ്മിലിലെ ഏതാനുംസൂക്തങ്ങളോടുകൂടി ഇറങ്ങിയപ്പോള്‍പ്രവാചകര്‍ സ്വകുടുംബത്തില്‍പ്രബോധനമാരംഭിച്ചു. ഭാര്യ ഖദീജ, സഹചാരിഅബൂബക്ര്‍, ഭൃത്യന്‍ സൈദ്, വളര്‍ത്തുമാതാവ് ഉമ്മുഐമന്‍, ഉമ്മുറുമാന്‍, ഉമ്മിഖൈറ് തുടങ്ങിയവര്‍ പ്രവാചകരില്‍വിശ്വസിച്ചു. ശേഷം അല്‍പകാലത്തേക്ക് ദിവ്യബോധനം മുടങ്ങിയതിനാല്അവിടത്തേക്ക് ഏറെമനപ്രയാസംമുണ്ടായങ്കിലുംസൂറത്തുളുഹായിലുടെ അല്ലാഹു പ്രഖ്യാപിച്ചു; താങ്കളുടെ നാഥന്‍ താങ്കളെ കൈവിടുകയോഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല.ഈസൂക്താവതരണത്തില്‍ ഏറെആഹ്‌ളാദവാനായിരുന്നു മുഹമ്മദി (സ
No comments:
Post a Comment